Tuesday, December 3, 2013

“കാണാനും കാണിക്കാനും” EPISODE NO. 04 --സ്വാതന്ത്ര്യത്തിലേക്കുള്ള ആദ്യചുവട് സ്വയംപര്യാപ്തത.





കല്പാത്തിക്കടുത്ത് കാരേക്കാട്ട്പറമ്പ് കൊറ്റംകുളത്തിക്ഷേത്രത്തിനുസമീപത്തുള്ള ശിവജ്യോതി കോട്ടേജിന്റെ ഒന്നാം നിലയിലുള്ള “ആർദ്ര” ഗൃഹത്തിൽ വസിക്കുകയും മൂന്നാം നിലയിൽ ഒരു പച്ചകൃഷി തോട്ടം നടത്തി കുടുംബത്തിന്റെ ദൈനംദിന ആവശ്യത്തിലേക്കായി പച്ചക്കറികൾ സ്വയം കണ്ടെത്തി, സ്വയംപര്യാപ്തതയിൽ സന്തോഷവും, ചെടികളെ സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതിലൂടെ ആഹ്ളാദിക്കുകയും ചെയ്യുന്ന ശ്രീ.പി.എൻ.ഗോപാലകൃഷ്ണൻ.

പരമ്പരാഗതമായി കൃഷിക്കാരാണെങ്കിലും ജീവിതയാഥാർത്ഥത്തിന്റെ സമ്മർദ്ദം മൂലം ഉപജീവനമാർഗം തേടി മറ്റു ബിസിനസ്സ് മേഖലയിലേക്ക് സ്വയം പറിച്ച് നടപ്പെട്ടു എങ്കിലും ചെടികളോടും,മണ്ണിനോടുമുള്ള ഒരു കർഷകന്റെ പ്രതിബദ്ധതയുടെ കുളിർമ്മ മനസ്സിൽ എന്നും കാത്തുസൂക്ഷിച്ചു, അതിന്റെ ഫലമായാണ്‌ സ്വന്തം ഫ്ളാറ്റിന്റെ 3-​‍ാം നിലയിൽ ഒരു പച്ചക്കറിത്തോട്ടം സൃഷ്ടിക്കാനുള്ള സാഹസത്തിലേക്കുള്ള ആത്മധൈര്യം സ്വയം കൈവരിച്ചത്. 5 വർഷത്തോളമായി ചെയ്തുകൊണ്ടിരിക്കുന്ന ഈ അടുക്കള കൃഷിയിലേക്ക് പിൻതിരിഞ്ഞു നോക്കുമ്പോൾ കഠിനപ്രയത്നത്തിന്‌ ഫലമായി കോയ്തെടുക്കാൻ കഴിഞ്ഞത് സന്തോഷവും,സമാധാനവും,ആത്മസംത്രിപ്തിയുടെയും വിളകൾ മാത്രമാണ്‌.
















നമ്മുടെ വീട്ടിൽ സാമ്പാറുണ്ടാക്കണമെങ്കിൽ അന്യസംസ്ഥാനക്കാർ കനിയണം എന്നിരിക്കേ സ്വന്തം വീട്ടിൽ സാമ്പാറിനുള്ള പരിപ്പ് വേവിക്കാനിട്ട് ഒരു പാത്രവുമായി ഈ അടുക്കളതോട്ടത്തിലേക്ക് കയറിയാൽ സാമ്പാറിനുള്ള സാധങ്ങൾ മാത്രമല്ല ഒരു സദ്യവട്ടത്തിനുള്ള വകകൾ കൂടി സംഘടിപ്പിക്കാൻ എനിക്ക് കഴിയും എന്ന് ആത്മാഭിമാനത്തോടെ ശ്രീ.ഗോപാലകൃഷ്ണന്റെ പത്നി ശ്രീമതി പി.ജി.രാജേശ്വരി പറഞ്ഞു.



























കൃഷിപരിപാലനത്തിൽ സഹായി---- ബാബു.








ഹർത്താൽ,ബന്ദ്,പച്ചകറികളുടെ തീപിടിച്ച വിലകയറ്റം,കീടനാശിനി പ്രയോഗം മൂലം പച്ചകറികളുടെ ഗുണനിലവാരത്തകർച്ച,കടയടപ്പ്,ശുദ്ധ പച്ചകറികളുടെ ക്ഷാമം, എന്നീ പരിതസ്ഥിതികളിൽനിന്ന് ഞാൻ സ്വതന്ത്രനാണ്‌. പ്രതിദിനം 2 മണിക്കൂർ ചിലവഴിച്ച് ഈ ചെടികളെ പരിപാലിക്കുന്നതുമൂലം എനിക്ക് ലഭിക്കുന്നത് പ്രതിദിനം കൈനിറച്ച് മാലിന്യവിമുക്ത,കീടനാശനിരഹിത, ശുദ്ധപച്ചകറികളും ശരീരത്തിന്‌ ആര്യോഗവും,മനസ്സ് നിറച്ച് സന്തോഷവുമാണ്‌.
 ഈ വാക്കുകളിൽ ആത്മവിശ്വാസത്തിന്റെ മാറ്റൊലിയും  കണ്ണുകളിൽ സ്വാതന്ത്രത്തിന്റേയും,സ്വയം പര്യാപ്തതയുടേയും പൊൻതിളക്കവും ഞാൻ ശ്രദ്ധിച്ചു.

No comments:

Post a Comment